തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിന് സമീപം

തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിന് സമീപം

കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി ചാന്ദ്‌നി കൊല്ലപ്പെട്ടു. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മജ്ഞയ് കുമാര്‍ – നീത ദമ്പതികളുടെ മകളായ ചാന്ദ്‌നിയെ ഇന്നലെ പകല്‍ മൂന്നോടെയായിരുന്നു കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ മുകളില്‍ താമസിക്കുന്നയാളാണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം പറഞ്ഞു. ഇതിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു പ്രതി പറഞ്ഞത്.

രണ്ടു ദിവസം മുന്‍പായിരുന്നു പ്രതി അസ്ഫാക് ആലം ഇവരുടെ വീടിനു മുകളിലായി താമസത്തിനെത്തിയത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. നാല് മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. മാതാപിതാക്കള്‍ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *