ആലുവയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

ആലുവയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

സുഹൃത്തിന് കൈമാറിയെന്ന് പ്രതി

കൊച്ചി: ആലുവയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തായാട്ടുകരയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മജ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍ ചാന്ദിനിയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ അസം സ്വദേശി അസ്ഫാക് ആലം ഇന്നലെ അര്‍ധരാത്രിയോടെ പിടിയിലായെങ്കിലും, പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി അമിത മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ മുകളില്‍ താമസിക്കുന്നയാളാണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം പറഞ്ഞു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പോലിസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയില്‍ നിന്ന് മോചിതനായതോടെയാണ് പ്രതിയില്‍ നിന്ന് വിവരം ലഭിച്ചത്. സമീപ മേഖലകളില്‍ പോലിസ് തെരച്ചില്‍ തുടരുകയാണ്.

കുട്ടിയുമായി പ്രതി കടയില്‍ എത്തിയതായും ജ്യൂസ് വാങ്ങിനല്‍കിയതായും കടയുടമ സ്ഥിരീകരിച്ചു. പറവൂര്‍, തായ്ക്കാട്ടുകര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. കുട്ടി ഇയാളുടെ കൂടെ പോകുന്നത് കണ്ട് പരിചയമുള്ളവര്‍ വിളിച്ച് പറഞ്ഞതോടെയാണ് മാതാപിതാക്കള്‍ കാര്യം അറിയുന്നത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *