മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ നടപടി ജാര്‍ഖണ്ഡ് ഹൈക്കോടതി സ്റ്റേ ചെയ്തു

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ നടപടി ജാര്‍ഖണ്ഡ് ഹൈക്കോടതി സ്റ്റേ ചെയ്തു

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16ന് നടക്കും.

മോദി പരാമര്‍ശത്തിന്റെ പേരില്‍ മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ട കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി രാഹുല്‍ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *