യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം, ഭർത്താവിന് ജീവപര്യന്തം തടവ്

യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം, ഭർത്താവിന് ജീവപര്യന്തം തടവ്

ലണ്ടൻ: യു.കെയിൽ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിന് ജീവപര്യന്തം കഠിനതടവ്. നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷ വിധിച്ചത്.

2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നോർത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽവെച്ച് ഭാര്യ യു.കെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവരെ സാജു ക്രൂരമായി ആക്രമിച്ചത്.

അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കഴുത്തുഞെരിച്ചതിനാൽ ശ്വാസം മുട്ടിയാണ് അഞ്ജു മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

2012-ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹം. 2021-ലാണ് ഇരുവരും യുകെയിൽ താമസത്തിനെത്തിയത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. ഇവർ തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നും സാജു ഭാര്യെ ഉപ​ദ്രവിക്കുക പതിവായിരുന്നുവെന്നുമാണ് പിന്നീട് പുറത്തുവന്ന വിവരങ്ങൾ.

Share

Leave a Reply

Your email address will not be published. Required fields are marked *