വന്ദേഭാരത് എക്‌സ്പ്രസ്: യാത്രക്കാരില്‍ ഒന്നാമത് കേരളം, 183 ശതമാനം ഒക്യുപെന്‍സി

വന്ദേഭാരത് എക്‌സ്പ്രസ്: യാത്രക്കാരില്‍ ഒന്നാമത് കേരളം, 183 ശതമാനം ഒക്യുപെന്‍സി

തിരുവനന്തപുരം: രാജ്യത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതായി കേരളം. രാജ്യത്ത് 23 ജോഡി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതിലാണ് കേരളത്തിലെ വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്. കാസര്‍ക്കോട് – തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം – കാസര്‍ക്കോട് വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്.
തൊട്ട് പിന്നാലെയുള്ള ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‍സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.
ഡല്‍ഹി – വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസുകളാണ് രാജ്യത്തുള്ളത്. പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. തൊട്ട് പിന്നാലെ ഒക്യുപെന്‍സിയിലുള്ള സര്‍വ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത്.

മറ്റ് പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍ ഇപ്രകാരമാണ്

  • മുംബൈ സെന്‍ട്രല്‍ – ഗാന്ധിനഗര്‍ – 129
  • വാരണാസി – ന്യൂഡല്‍ഹി – 128
  • ന്യൂഡല്‍ഹി – വാരണാസി- 124
  • ഡെറാഡൂണ്‍ – അമൃത്സര്‍- 105
  • മുംബൈ – ഷോളപൂര്‍ -111
  • ഷോളപൂര്‍ – മുംബൈ – 104
  • ഹൗറ – ജല്‍പൈഗുരി -108
  • ജല്‍പൈഗുരി – ഹൗറ – 103
  • പാട്‌ന – റാഞ്ചി – 125
  • റാഞ്ചി – പാട്‌ന -127
  • അജ്മീര്‍ – ഡല്‍ഹി – 60
  • ഡല്‍ഹി – അജ്മീര്‍ -83

ഏപ്രില്‍ 1, 2022 മുതല്‍ ജൂണ്‍ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 25,20,370 യാത്രക്കാരാണ് വന്ദേഭാരതില്‍ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്. 23 വന്ദേഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ക്കോട്-തിരുവനന്തപുരം എക്സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *