വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി മുടക്കിയത് 2 ലക്ഷം: നിഖിലിന്റെ മൊഴി

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി മുടക്കിയത് 2 ലക്ഷം: നിഖിലിന്റെ മൊഴി

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുറന്നുപറഞ്ഞ് നിഖില്‍ തോമസ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ കായംകുളം എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി അബിന്‍ സി. രാജു. ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണ്. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജന്‍സിയെ പരിചയപ്പെടുത്തിയത് അബിന്‍ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖില്‍ തോമസ് മൊഴി നല്‍കി.

ഇന്നലെ കോട്ടയത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. കോഴിക്കോട് നിന്നാണ് നിഖില്‍ തിരിച്ചത്. കൊട്ടാരക്കയില്‍ എത്തി കീഴടങ്ങാനായിരുന്നു ഇയാളുടെ നീക്കം. കൈയിലെ പണം മുഴുവന്‍ തീര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ നിഖില്‍ ഓടയില്‍ വലിച്ചെറിഞ്ഞെന്നും പോലീസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *