പങ്കാളികളെ കൈമാറല്‍ കേസിലെ പരാതിക്കാരിയെ വെട്ടികൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരണപ്പെട്ടു

പങ്കാളികളെ കൈമാറല്‍ കേസിലെ പരാതിക്കാരിയെ വെട്ടികൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരണപ്പെട്ടു

കോട്ടയം: പങ്കാളിയെ കൈമാറല്‍ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് ഇന്ന് രാവിലെ നാലുമണിയോടെ ഷിനോ മാത്യുവാണ് മരണപ്പെട്ടത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നാണ് ഷിനോ ഭാര്യയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം പോലിസ് ചോദ്യം ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പിടിയിലായത്. ഭര്‍ത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചെന്ന ഷിനോയുടെ ഭാര്യയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധവേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *