ക്രമസമാധാനം തകര്‍ത്താല്‍ ബജ്റംഗ്ദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കും, എതിര്‍പ്പുണ്ടെങ്കില്‍ ബി.ജെ.പിക്ക് പാകിസ്താനിലേക്ക് പോകാം: പ്രിയങ്ക് ഖാര്‍ഗെ

ക്രമസമാധാനം തകര്‍ത്താല്‍ ബജ്റംഗ്ദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കും, എതിര്‍പ്പുണ്ടെങ്കില്‍ ബി.ജെ.പിക്ക് പാകിസ്താനിലേക്ക് പോകാം: പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഇതില്‍ ബി.ജെ.പിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് പ്രിയങ്ക് ഖാര്‍ഗെ.

”ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബജറംഗ്ദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടും. നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്.’
‘ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ” എന്നാണ് പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോലിസുകാര്‍ കാവി ഷാളോ, ചരടോ അണിഞ്ഞ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മംഗളുരു, വിജയപുര, ബാഗല്‍കോട്ട് എന്നിവടങ്ങളില്‍ പോലിസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയ സംഭവത്തെ തുടര്‍ന്നാണ് ഡി.കെയുടെ കര്‍ശന നിര്‍ദേശം. ഇതിനു പിന്നാലെയാണ് പ്രിയങ്ക് ഖാര്‍ഗെയുടെ ഈ പ്രസ്താവന. ഹിജാബ്, ഹലാല്‍, ഗോവധം തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *