ഡോ. വന്ദനദാസ് കൊലക്കേസ്: സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ഡോ. വന്ദനദാസ് കൊലക്കേസ്: സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയില്‍ ഹാജരായത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.

തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലിസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പെന്നായിരുന്നു സന്ദീപിന് വേണ്ടി ഹാജരായ അഡ്വ. ആളൂരിന്റെ വാദം. സന്ദീപിന്റെ ഇടതുകാലിന് പരുക്കുണ്ട്. യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ട്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും അഡ്വ. ആളൂര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സന്ദീപിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ വേളയില്‍ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *