25,000 കോടിയുടെ മയക്കുമരുന്ന് വേട്ട; മദര്‍കപ്പല്‍ മുങ്ങിയെന്ന് സ്ഥിരീകരണം, മെട്രോ നഗരങ്ങളിലും അന്വേഷിക്കാന്‍ എന്‍.സി.ബി

25,000 കോടിയുടെ മയക്കുമരുന്ന് വേട്ട; മദര്‍കപ്പല്‍ മുങ്ങിയെന്ന് സ്ഥിരീകരണം, മെട്രോ നഗരങ്ങളിലും അന്വേഷിക്കാന്‍ എന്‍.സി.ബി

കൊച്ചി: 25,000 കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എന്‍.സി.ബി. മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണ് കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടതെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമുദ്രഗുപ്തയില്‍ നാവികസേനക്ക് മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്.
ലഹരി കടത്തിനോടനുബന്ധിച്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. രാസലഹരി എത്തിക്കാന്‍ ലക്ഷ്യം വച്ചതില്‍ ഇന്ത്യന്‍ നഗരങ്ങളുമുണ്ടെന്നാണ് വിവരം. മെയ് 13നാണ് പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ പാകിസ്താന്‍ പൗരന്‍ എന്ന് സംശയിക്കുന്നയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *