തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയില്‍:  കേന്ദ്രം

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയില്‍:  കേന്ദ്രം

ന്യൂഡല്‍ഹി:  തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മല്‍ഹോത്ര കോടതിയില്‍ വാദിച്ചിരുന്നത്.
അന്തസ്സുള്ള മരണം മനുഷ്യന്റെ മൗലികാവകാശമാണെന്നും ഹര്‍ജിയില്‍ പറയുന്നു. വൈദ്യുതി കസേര, കുത്തിവെപ്പിലൂടെ വധിക്കല്‍, വെടിവെപ്പിലൂടെ വധിക്കല്‍ എന്നീ ബദല്‍ ശിക്ഷാ മാര്‍ഗങ്ങളും അഡ്വ. റിഷി മല്‍ഹോത്ര ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചര്‍ച്ചയിലെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. തൂക്കിലേറ്റിയല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ മറ്റു വഴികള്‍ ഇല്ല എന്നാണ് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *