എ.ഐ ക്യാമറ ഇടപാട്: മുഖ്യമന്ത്രിക്ക് ഇടനില കമ്പനികളുമായി ബന്ധം, വൈകാതെ പുറത്തുവരും – രമേശ് ചെന്നിത്തല

എ.ഐ ക്യാമറ ഇടപാട്: മുഖ്യമന്ത്രിക്ക് ഇടനില കമ്പനികളുമായി ബന്ധം, വൈകാതെ പുറത്തുവരും – രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ ഇടനില കമ്പനികളും മുഖ്യമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മന്ത്രിമാര്‍ക്ക് സ്വാതന്ത്യമില്ല, ഭരണം നിയന്ത്രിക്കുന്നത് ബിനാമികളും വന്‍കിടക്കാരുമാണ്. അധികാരം മുഖ്യമന്ത്രിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു. ഐ.എ.എസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല

തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി വന്‍കിട പദ്ധതികള്‍ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് എ.ഐ ക്യാമറ പദ്ധതി നടപ്പില്‍ വരുത്തിയത്. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. സ്പ്രിംക്ലര്‍ മുതലുള്ള അഴിമതികള്‍ ഒരേ പാറ്റേണിലുള്ളതാണെന്നും താനുന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ കെല്‍ട്രോണിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി. രാജീവ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെല്‍ട്രോണ്‍ – എസ്.ആര്‍.ഐ.ടി ടെണ്ടര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇന്‍ഫോടെകിനെ ക്വാളിഫിക്കേഷന്‍ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറില്‍ നിന്ന് തള്ളി. അക്ഷര ഇന്‍ഫോടെക്, അശോക ഇന്‍ഫോടെക്, എസ്ആര്‍ഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്.ആര്‍.ഐ.ടിക്ക് കരാര്‍ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവര്‍ നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *