അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജി പുതിയ ബെഞ്ചിന്റെ മുന്നില്‍: നാളെ പരിഗണിക്കും

അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജി പുതിയ ബെഞ്ചിന്റെ മുന്നില്‍: നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി. 2019 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗീതാ ഗോപിനാഥ് രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് പിന്മാറുകയായിരുന്നു. ഹര്‍ജി പരിഗണിക്കാനിരിക്കവെയായിരുന്നു ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നത് വ്യക്തമല്ല.

‘മോദി’ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.ശിക്ഷാവിധി സസ്പെന്‍ഡ് ചെയ്താല്‍ മാത്രമേ ഒരാള്‍ക്ക് എം.പിയായി തുടരാനാകൂ എന്നതാണ് നിയമം. ‘മോദി’ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ബി. ജെ. പി എം. എല്‍. എ പൂര്‍ണേഷ് മോദിയുടെ പരാതിയിലായിരുന്നു നടപടി. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതി ഒഴിയേണ്ടിയും വന്നിരുന്നു.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.

 

്.

 

Share

Leave a Reply

Your email address will not be published. Required fields are marked *