ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോള്‍. ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇ ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. 1990ല്‍ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ചായിരുന്നു ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ജീന്‍ കരോളിന്റെ ആരോപണം.ഇത് പുറത്തു പറഞ്ഞാല്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുളള ഭയമാണ് ഇക്കാര്യം താന്‍ ആരോടും പറയാതിരുന്നതെന്നും ജീന്‍ വ്യക്തമാക്കി. 79 കാരിയായ ജീന്‍ കരോള്‍ പത്രപ്രവര്‍ത്തകയും എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.

‘ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി ഉയര്‍ത്തിയാണ് ഞാന്‍ ഇപ്പോള്‍ കോടതിയില്‍ നില്‍ക്കുന്നത്. നേരത്തെ ഇതിനെ കുറിച്ച് തുറന്ന് എഴുതിയപ്പോള്‍ ട്രംപ് അത് നിഷേധിച്ചു. എന്നെ അപകീര്‍ത്തിപ്പെടുത്തി, പ്രശസ്തി തകര്‍ത്തു. ജീവിതം തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്’. ജീന്‍ കരോള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ കളളം പറയുകയാണെന്നും ട്രംപ് അവര്‍ത്തിച്ചു. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകന്‍ വാദിച്ചു.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യത്തെ മുന്‍ യു എസ് പ്രസിഡന്റാണ് ട്രംപ്. അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *