എ.ഐ ക്യാമറ വിവാദം; കരാര്‍ വിശദാംശങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തേടി വിജിലന്‍സ്

എ.ഐ ക്യാമറ വിവാദം; കരാര്‍ വിശദാംശങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തേടി വിജിലന്‍സ്

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. എ.ഐ ക്യാമറകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഉദ്ഘാടനം നടത്തിയത്. ക്യാമറകളിലെ ഇടപാട് ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളില്‍ അന്വേഷണത്തിന് മാര്‍ച്ച് മാസത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കിയത്. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെതിരായ പരാതിയിലാണ് എ.ഐ ക്യാമറകളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്. കൊല്ലം ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈമാറി.

പദ്ധതിയുടെ ചുമതലക്കാരനായ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെതിരേ അഞ്ച് കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. അതില്‍ പ്രധാനപ്പെട്ട ആരോപണം എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു. ഗതാഗതവകുപ്പിന്റ് സേയ്ഫ് കേരള പദ്ധതിയെ കുറിച്ചുളള പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. സെയ്ഫ് കേരള പദ്ധതിയിലെ പ്രധാന വരുമാനമാര്‍ഗമായി സര്‍ക്കാര്‍ കണ്ടിരുന്നത് എ.ഐ ക്യാമറകള്‍ വഴി ലഭിക്കുന്ന പിഴപ്പണമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *