തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു

തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് ബിനാമി ഇടപാട് ഉണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസവും തുടരുന്നു. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സിന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്തനായ അണ്ണാ നഗര്‍ എം. എല്‍. എ എം. കെ. മോഹന്റെ വീട്ടില്‍ ഇന്നും പരിശോധന നടക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ജി സ്‌ക്വയര്‍ റിലേഷന്‍സ് എന്ന് ബി. ജെ. പി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡി. എം. കെ ഫയല്‍സ് എന്ന പേരില്‍ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡി. എം. കെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *