ഇന്ത്യയില്‍ ആദ്യമായി 4.1 കിലോഗ്രാംഭാരവും 30 സെന്റീമീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയ മുഴ കോഴിക്കോട് ആസ്റ്റര്‍മിംസില്‍ വച്ച് നീക്കംചെയ്തു

ഇന്ത്യയില്‍ ആദ്യമായി 4.1 കിലോഗ്രാംഭാരവും 30 സെന്റീമീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയ മുഴ കോഴിക്കോട് ആസ്റ്റര്‍മിംസില്‍ വച്ച് നീക്കംചെയ്തു

കോഴിക്കോട്: 4.1 കിലോഗ്രാംഭാരവും 30 സെന്റീമീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയ മുഴ കോഴിക്കോട് ആസ്റ്റര്‍മിംസില്‍ വച്ച് വിജയകരമായി നീക്കംചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ ഗര്‍ഭാശയ മുഴ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയായത്. 42 വയസുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിക്ക് വിധേയയായത്. ‘യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയ മുഴ സ്ഥിതി ചെയ്തിരുന്നത്. ഹിസ്റ്ററക്ടമിയിലൂടെ അടിയന്തിരമായി ഇത്‌നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവനു തന്നെ ആപത്തായിമാറുമായിരുന്നു’ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോ.നാസര്‍.ടി (സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഹെഡ്-ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി) പറഞ്ഞു.

പൊതുവെ 20 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് കാണപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ മഹാഭൂരിപക്ഷവും അപകടകരമല്ലാത്തവയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താത്തവയുമാണ്. മരുന്ന് ഉപയോഗിച്ചോ, ലാപ്പറോസ്‌കോപ്പി ചെയ്‌തോ, എംബൊളൈസേഷന്‍ വഴിയോ തുറന്നുള്ള ശസ്ത്രക്രിയയിലൂടെയോ ഇത്തരം ഗര്‍ഭാശയ മുഴകള്‍ നീക്കംചെയ്യുന്നത് പതിവാണ്. എന്നാല്‍ 4.1 കിലോഗ്രാം ഭാരവും, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയുമാണ് ഈകേസിനെ വ്യത്യസ്തമാക്കിയത്.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് വയനാട് സ്വദേശിനി കോഴിക്കോട് ആസ്റ്റര്‍മിംസില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടന്നവിദഗ്ധ പരിശോധനയിലാണ് വലിയഗര്‍ഭാശയ മുഴശ്രദ്ധയില്‍പെട്ടത്. 30 സെന്റിമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്ന മുഴയുടെ 12സെന്റീമീറ്റര്‍ ഭാഗം യോനിയില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയായിരുന്നു. ഗര്‍ഭാശയത്തിന്റെ മുകളില്‍നിന്നും വളരുന്ന മുഴ എന്നതും ശസ്ത്രക്രിയയെ സങ്കീര്‍ണമാക്കിമാറ്റി. 15വര്‍ഷം മുന്‍പ് അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികിത്സ നടത്തുകയും അസുഖത്തെ അതിജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. ഇതിന്പുറമെ ഉദരത്തില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങല്‍ക്കുള്ളില്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആസ്റ്റര്‍ മിംസിലെ സ്ത്രീരോഗ വിഭാഗം സീനിയര്‍കണ്‍സള്‍ട്ടന്റ്മാരായ ഡോ. നാസര്‍. ടി, ഡോ. റഷീദ ബീഗം, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.സലീം വി.പി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അയിഷാവര്‍ദ്ധ, സ്റ്റാഫ് നഴ്‌സ് അതിശയ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *