‘പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന് എന്തുകൊണ്ട് പറയുന്നില്ല: ഉദ്ധവ് താക്കറെ

‘പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന് എന്തുകൊണ്ട് പറയുന്നില്ല: ഉദ്ധവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പരിഹാസവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. എന്തുകൊണ്ടാണ് ആ വിദ്യാഭ്യാസസ്ഥാപനം പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനപൂര്‍വം മുന്നോട്ട് വരുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു.

‘ബിരുദധാരികളായ നിരവധി പേര്‍ ഈ രാജ്യത്ത് തൊഴില്‍ രഹിതരാണ്. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പിഴ ഈടാക്കുന്ന സാഹചര്യവും. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ചതെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരാന്‍ ആ സ്ഥാപനം എന്തുകൊണ്ടാണ് തയ്യാറാവാത്തത്.?’ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ചോദിച്ചു. ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടാന്‍ ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയ സാഹചര്യത്തിലാണ് താക്കറെയുടെ പ്രതികരണം.

ബിരുദ വിവരങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് 25,000 രൂപ പിഴ ഒടുക്കാന്‍ ഗുജറാത്ത് കോടതി നിര്‍ദേശിച്ചത്. ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലാണ് കെജ്രിവാള്‍ പിഴ ഒടുക്കേണ്ടത്. 2016 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടാന്‍ സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് സര്‍വ്വകലാശാല തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *