രാഹുലിന്റെ ശിക്ഷ 2024 ല്‍ കടുക്കും’: ബിജെപി അധ്യക്ഷന്‍

രാഹുലിന്റെ ശിക്ഷ 2024 ല്‍ കടുക്കും’: ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് 2024 ല്‍ ശിക്ഷ കടുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മോദി സമുദായത്തെ കള്ളന്മാരോട് ഉപമിച്ചതിലൂടെ രാഹുലിന്റെ ജാതി മനസ് പുറത്തായെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി വ്യക്തി അധിക്ഷേപം നടത്തുന്ന ആളാണെന്നും അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനകളില്‍ ആശ്ചര്യമില്ലെന്നും നദ്ദ പറഞ്ഞു.രാഷ്ട്രീയ വാഗ്വാദത്തെ തരംതാഴ്ത്തുന്ന നിലപാടായിരുന്നു മുന്‍കാലങ്ങളില്‍ അദ്ദേഹം സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ 2019 ല്‍ അദ്ദേഹം റാഫേല്‍ ഇടപാടില്‍ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചു. കോടതിയില്‍ ഈ വാദങ്ങള്‍ വിലപ്പോയില്ല. കേസില്‍ സുപ്രീം കോടതി രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുത്തില്ല.

2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ചൗകിദാര്‍ ചോര്‍ ഹേ എന്ന പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു. സുപ്രീം കോടതിയില്‍ ഈ പ്രസ്താവന വിമര്‍ശിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സ്വന്തം സീറ്റില്‍ അദ്ദേഹവും രാജ്യമെമ്പാടും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തോല്‍ക്കുന്നത് നമ്മള്‍ കണ്ടു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി മുഴുവന്‍ ഒ.ബി.സി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്. കോടതിയില്‍ ക്ഷമാപണം നടത്താന്‍ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019 ല്‍ അദ്ദേഹത്തിന് ജനം മാപ്പ് നല്‍കിയില്ല. 2024 ല്‍ ശിക്ഷ കൂടുതല്‍ കനത്തതാവുമെന്ന് ജെ.പി നദ്ദ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *