‘ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം സത്യത്തിന്റെ വെളിച്ചമാണ് , ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നു’ ;ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്

‘ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം സത്യത്തിന്റെ വെളിച്ചമാണ് , ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നു’ ;ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്

ന്യൂഡല്‍ഹി: ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം സത്യത്തിന്റെ വെളിച്ചമാണെന്നും അത് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു. ‘വ്യാജ വാര്‍ത്തകള്‍ സമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കും, സത്യവും നുണയും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. ജനാധിപത്യത്തെ നശിപ്പിക്കുന്നില്ലെങ്കില്‍ കുഴപ്പമുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ക്ക് കഴിവുണ്ട്. നിരപരാധികളുടെ അവകാശങ്ങള്‍ ലംഘിക്കാതെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം സത്യത്തിന്റെ വെളിച്ചമാണ്, അത് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നു. ഡിജിറ്റല്‍ യുഗത്തിലൂടെ കടന്ന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൃത്യതയും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.’, ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

കോടതിയുമായി ബന്ധപ്പെട്ടുള്ള ലീഗല്‍ ജേണലിസം കുറച്ച് കാലങ്ങളായി വര്‍ധിച്ചുവരുന്നു. ജഡ്ജിമാരുടെ പ്രസ്താവനകളില്‍ ചിലത് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇത് ജഡ്ജിമാരില്‍ ആശങ്ക ഉളവാക്കുന്നു. മാധ്യമങ്ങളെ അതിന്റെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുമ്പോള്‍ ജനാധിപത്യത്തിന്റെ ചടുലത കൈമോശം സംഭവിക്കും. അതിനാല്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായി തുടരണമെന്നും ഒരു പത്രപ്രവര്‍ത്തകന്റെ രീതികളോടുള്ള വിയോജിപ്പ് വിദ്വേഷമോ അക്രമമോ ആയി മാറരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *