സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; ദേവികുളം മണ്ഡലത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി

സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; ദേവികുളം മണ്ഡലത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സി.പി.എം എം.എല്‍.എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച സി.പി.എം എം.എല്‍.എ ആയ എ. രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തെയ്യാറാക്കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈസ്തവ വിശ്വാസിയാണ് രാജയെന്നും പള്ളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി. കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മറ്റു കുടുംബാംഗളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചാരപ്രകാരം പള്ളിയുട സെമത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് നിര്‍ണ്ണായകമായ വിധയിലൂടെ കേരളാ ഹൈക്കോടതി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാന്‍ പട്ടികജാതിക്കാരന്‍ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാര്‍ ഹര്‍ജി നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *