കെ.കെ രമയടക്കം നാല് യു.ഡി.എഫ്. എം.എല്‍.എ മാരെ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ സ്പീക്കറെ മുഖ്യമന്ത്രി നാണം കെടുത്തുന്നു: വി.ഡി സതീശന്‍

കെ.കെ രമയടക്കം നാല് യു.ഡി.എഫ്. എം.എല്‍.എ മാരെ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ സ്പീക്കറെ മുഖ്യമന്ത്രി നാണം കെടുത്തുന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന യു.ഡി.എഫ് പ്രതിഷേധത്തിനിടെ നാല് യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡും സി.പി.എം എം.എല്‍.എമാരും ചേര്‍ന്ന് ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സനീഷ്‌കുമാര്‍, ടി.വി ഇബ്രാഹിം, എ.കെ.എം അഷറഫ്, കെ.കെ രമ എന്നീ യു.ഡി.എഫ് എം.എല്‍.എമാരെയാണ് വാച്ച് ആന്റ് വാര്‍ഡും സി.പി.എം എം.എല്‍.എമാരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

എത്ര പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മന്ത്രി റിയാസിന് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഒപ്പമെത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് സ്പീക്കറെ അപഹാസ്യനാക്കി നാണം കെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ അജണ്ടയാണ് നിയമസഭയില്‍ നടപ്പാകുന്നത്. ഇത് പിണറായി വിജയന്റെ കുടുംബ അജണ്ടയാണെന്നും, അത് നടപ്പാക്കാന്‍ പ്രതിപക്ഷത്തെ ഉപയോഗിക്കണ്ടാ എന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *