രാംചന്ദ്ര പൗഡല്‍ നേപ്പാള്‍ പ്രസിഡന്റ്

രാംചന്ദ്ര പൗഡല്‍ നേപ്പാള്‍ പ്രസിഡന്റ്

കാഠ്മണ്ഡു: എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ നേപ്പാള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാംചന്ദ്ര പൗഡല്‍ വിജയിച്ചു. വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പൗഡല്‍ മുന്‍ ഉപപ്രധാനമന്ത്രിയും ജനപ്രതിനിധി സഭയുടെ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ല്‍ നേപ്പാള്‍ റിപ്പബ്ലിക്കായതിന് ശേഷമുള്ള മൂന്നാമത്തെ പ്രസിഡന്റാണ് പൗഡല്‍.

പ്രാദേശിക പാര്‍ട്ടികളുള്‍പ്പെടെ എട്ട് കക്ഷികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ പൗഡലിന് 214 പാര്‍ലമെന്റിലെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു.3,802 വോട്ടുകളാണ് പൗഡല്‍ നേടിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റിന്റെ നേതാവായ നെംബാങ്ങിന് 15,818 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് രാം ചന്ദ്ര പൗഡല്‍ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’, നേപ്പാളി കോണ്‍ഗ്രസ് മേധാവി ഷേര്‍ ബഹദൂര്‍ ദ്യൂബ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ എതിരാളിയായ സുബാസ് ചന്ദ്ര നെബ്മാങ്ങിന് മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സിപിഎന്‍-യുഎംഎല്ലിന്റെ പിന്തുണയുണ്ടായിരുന്നു. 2008ല്‍ നേപ്പാള്‍ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. നിലവിലെ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ കാലാവധി മാര്‍ച്ച് 13ന് അവസാനിക്കും.രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം 882 ആണ്. അതില്‍ 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാര്‍ലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷാലിഗ്രാം പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *