ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണ്. 2004നും 2009നും ഇടയില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നല്‍കുകയോ വില്‍ക്കുകയോ ചെയ്തതിന് പ്രതിഫലമായി റെയില്‍വേയില്‍ നിയമനം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്.

തൊഴില്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, അവരുടെ മകള്‍ മിസാ ഭാരതി എന്നിവര്‍ക്കും മറ്റ് 13 പേര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ റോസ് അവന്യു കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയല്‍ സമന്‍സ് അയച്ചത്.രാഷ്ട്രീയ ജനതാദള്‍ തലവനെ കൂടാതെ അന്നത്തെ റെയില്‍വേ ജനറല്‍ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ പട്‌നയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *