ബി.ബി.സി ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് സുപ്രീം കോടതി

ബി.ബി.സി ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ബി.ബി.സി ചാനല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ബി.ബി.സി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി എത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *