തുര്‍ക്കിയില്‍ വന്‍ഭൂചലനം; 15 മരണം, കനത്ത നാശനഷ്ടം

തുര്‍ക്കിയില്‍ വന്‍ഭൂചലനം; 15 മരണം, കനത്ത നാശനഷ്ടം

  • റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ വന്‍ഭൂചലനം തുര്‍ക്കിയില്‍ ഉണ്ടായി. കനത്ത നാശനഷ്ടം രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒസ്മാനിയേ പ്രവിശ്യയില്‍ അഞ്ച് പേരും സിറിയയുമായുള്ള തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാന്‍ലിയൂര്‍ഫയില്‍ 10 പേരും മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂചലനത്തില്‍ 34 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 04:17 നാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യു.എസ്.ജി.എസ് റിപ്പോര്‍ട്ട് ചെയ്തു. 2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് 40-ലധികം പേര്‍ മരിച്ചു. ആ വര്‍ഷം ഒക്ടോബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതില്‍ 114 പേര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999-ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *