മാഹി പള്ളിയില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ ഷൊര്‍ണൂരിലെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

മാഹി പള്ളിയില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ ഷൊര്‍ണൂരിലെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

മാഹി: മാഹിയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍നിന്ന് മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണൂര്‍ത്തെരുവിലെ ശിവ ക്ഷേത്രക്കുളത്തില്‍നിന്ന് മാഹി പോലിസ് കണ്ടെടുത്തു. ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും ഭക്തര്‍ക്കു നല്‍കാന്‍ ഉപയോഗിക്കുന്ന പീലാസയാണ് കുളത്തില്‍നിന്ന് കണ്ടെത്തത്. സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്‍ ചിറക്കുന്നുപറമ്പില്‍ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ 14നായിരുന്നു ദേവാലയത്തില്‍ മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് ഫിറോസിനെ കണ്ടെത്തിയത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രക്കുളത്തില്‍ പോലിസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ ഷൊര്‍ണൂരില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാന്‍ തയ്യാറാവാത്തതാണ് കുളത്തിലുപേക്ഷിക്കാന്‍ കാരണമെന്നാണ് പോലിസിന്റെ നിഗമനം. എസ്.ഐ റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊര്‍ണൂരിലെത്തി ഫിറോസിനെ പിടികൂടിയത്. ഫിറോസ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *