ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാകില്ല. ത്രിപുര സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. തെരഞ്ഞെടുപ്പ് സഹകരണത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തും.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്ര മോത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നാണ് സി.പി.എം കരുതുന്നത്. സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പിന്നീട് സീറ്റ് വിഭജനം ചര്‍ച്ചയാകും വെല്ലുവിളി. ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കും. പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര, കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി സി.പി.എം ആണെന്നും യെച്ചൂരി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം നടത്തിയാല്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരി നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *