പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും റാലികളും നിരോധിച്ച് ആന്ധ്ര സര്‍ക്കാര്‍

പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും റാലികളും നിരോധിച്ച് ആന്ധ്ര സര്‍ക്കാര്‍

അമരാവതി: പൊതുനിരത്തുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ടി.ഡി.ബി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്.

ദേശീയ-സംസ്ഥാന പാതകള്‍, പഞ്ചായത്ത് റോഡുകള്‍, മുനിസിപ്പല്‍ റോഡുകള്‍ എന്നിവിടങ്ങളില്‍ സമ്മേളനങ്ങളും റാലികളും നടത്തുന്നതാണ് നിരോധിച്ചത്. റോഡുകളിലെ പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഡിസംബര്‍ 28ന് നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടു പേര്‍ മരിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *