ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, പിന്നില്‍ വലതുപക്ഷ ഗൂഢാലോചന: പി. ജയരാജന്‍

ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, പിന്നില്‍ വലതുപക്ഷ ഗൂഢാലോചന: പി. ജയരാജന്‍

കണ്ണൂര്‍: ഇ.പി ജയരാജനെതിരേ പി. ജയരാജന്‍ ഉയര്‍ത്തിയ അഴിമതി വിവാദത്തില്‍ തന്നെ അനുകൂലിച്ച് കണ്ണൂര്‍ കാപ്പിലെപ്പീടികയില്‍ ഉയര്‍ന്ന ഫ്‌ളക്‌സ് നീക്കം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. വലതുപക്ഷ ഗൂഢാലോചനയുടെ ഫലമാണ് തന്നെ അനുകൂലിച്ച് ഫ്‌ളക്‌സ് വച്ചത്. പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. ഇന്നലെയാണ് പി. ജയരാജനായി അഴീക്കോട് ഫ്‌ളക്‌സ് ഉയര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ജയരാജന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

കണ്ണൂര്‍ കാപ്പിലെപ്പീടികയില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത !
പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..

Share

Leave a Reply

Your email address will not be published. Required fields are marked *