പോപുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

പോപുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബൂബക്കര്‍ ഹരജി സമര്‍പ്പിച്ചത്.

അബൂബക്കര്‍ ജാമ്യഹരജി നല്‍കുന്നതിനെ എതിര്‍ത്ത് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇരുവാദവും കേട്ട കോടതി ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. വീട്ടുതടങ്കല്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലുണ്ടായിരുന്നത്. എന്നാല്‍, അബൂബക്കറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തക്ക കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. പകരം മതിയായ വൈദ്യസഹായം ഉറപ്പ് വരുത്താമെന്ന് കോടതി വ്യക്തമാക്കി.
ഇ. അബൂബക്കറിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. പരിശോധന നടത്തുമ്പോള്‍ മകന് കൂടെ നില്‍ക്കാമെന്നും കോടതി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സെപ്റ്റംബര്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *