പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല; പോപുലര്‍ ഫ്രണ്ട് അക്രമങ്ങളില്‍ എന്തു നടപടിയെടുത്തു: ഹൈക്കോടതി

പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല; പോപുലര്‍ ഫ്രണ്ട് അക്രമങ്ങളില്‍ എന്തു നടപടിയെടുത്തു: ഹൈക്കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ അക്രമങ്ങളില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി. പി.എഫ്.ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈകോടതി അതൃപ്തി വ്യക്തമാക്കി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.

പൊതുമുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. എന്നാല്‍, സ്വത്ത് കണ്ടുകെട്ടുന്നതിന് ആറു മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു മറുപടി നല്‍കാന്‍ ഹൈക്കോടതി തയാറായില്ല.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് 309 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലിസ് വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *