അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു; തിരിച്ചടിച്ചപ്പോള്‍ ചൈനീസ് സൈനികര്‍ പിന്‍വാങ്ങി; ഇന്ത്യന്‍ ഭൂമി ആര്‍ക്കും വിട്ടുനല്‍കില്ല: പ്രതിരോധ മന്ത്രി

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു; തിരിച്ചടിച്ചപ്പോള്‍ ചൈനീസ് സൈനികര്‍ പിന്‍വാങ്ങി; ഇന്ത്യന്‍ ഭൂമി ആര്‍ക്കും വിട്ടുനല്‍കില്ല: പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: അരുണാചാല്‍ പ്രദേശിലെ തവാങില്‍ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തുരത്തിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നിയന്ത്രണരേഖ മറികടക്കാന്‍ ചൈനീസ് സൈനികര്‍ ശ്രമിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഏത് വെല്ലുവിളിയെയും ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. രണ്ട് മണിക്കാണ് സഭയില്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താന്‍ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2 മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് സര്‍ക്കാര്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനീസ് വിഷയത്തില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയില്‍ വരുന്നതിലാണ് കോണ്‍ഗ്രസിന്റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 – 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *