സുനന്ദ പുഷ്‌കറിന്റെ മരണം; വിചാരണ നടപടികളില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരേ പോലിസ്

സുനന്ദ പുഷ്‌കറിന്റെ മരണം; വിചാരണ നടപടികളില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരേ പോലിസ്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരേ ഡല്‍ഹി പോലിസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് ഡല്‍ഹി പോലിസ് നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

ഡല്‍ഹി കോടതി സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ഡല്‍ഹി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാല്‍ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറഞ്ഞത്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നെയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവന്‍ നഷ്ടമായെങ്കിലും ഇതില്‍ എന്തെങ്കിലും തെളിവുകള്‍ മുന്നോട്ടുവയ്ക്കാനില്ലാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *