കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തും. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്താന്‍ ഡി.ജി.പി അനില്‍ കാന്ത് ആണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വ്യാജരേഖ ചമയ്ക്കലിനും ഗൂഢാലോചനക്കുമാണ് കേസ് രസിസ്റ്റര്‍ ചെയ്യുക. പ്രാഥാമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നടപടി. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കുക എന്ന് വ്യക്തമല്ല.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സി.പി..എം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറത്തുവന്നത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സി.പി.എം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *