മധുകേസില്‍ കൂറുമാറിയവര്‍ക്കെതിരേ നടപടി വേണം; പ്രോസിക്യൂഷന്‍ ഹരജി നല്‍കി

മധുകേസില്‍ കൂറുമാറിയവര്‍ക്കെതിരേ നടപടി വേണം; പ്രോസിക്യൂഷന്‍ ഹരജി നല്‍കി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി വിചാരണക്കോടതിയില്‍ ഹരജി നല്‍കി പ്രോസിക്യൂഷന്‍. എട്ട് പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. മുന്‍പ് കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെ ദിവസങ്ങള്‍ക്ക് മുന്‍പ് പുനര്‍വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

മുമ്പ് ജൂലൈ 29 ന് കാളിയേയും ജൂലൈ 30 ന് കക്കിയേയും വിസ്തരിച്ചിരുന്നു. അന്ന് ഇരുവരും കൂറുമാറിയവരാണ്. പൊലീസിന് കൊടുത്ത മൊഴിയാണ് ഇരുവരും അന്ന് തിരുത്തിയത്. ഇതോടെ കൂറുമാറിയവരായി പ്രഖ്യാപിച്ചു. എന്നാല്‍ ഇരുവരേയും പുനര്‍വിസ്താരം ചെയ്തപ്പോള്‍ പത്തൊമ്പതാം സാക്ഷി കക്കി കൂറുമാറ്റത്തിന്റെ കഥ പറഞ്ഞു. വിസ്താരത്തിന് വിളിപ്പിച്ച സമയത്ത് പ്രതികള്‍ ജാമ്യത്തിലായിരുന്നു. എല്ലാ പ്രതികളും നാട്ടുകാരാണ്. അവരെ ഭയന്നാണ് അന്ന് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്.

കോടതിയില്‍ കള്ളം പറയുന്നത് തെറ്റല്ലേ എന്ന് ജഡ്ജ് ചോദിച്ചപ്പോള്‍, കക്കി ക്ഷമ ചോദിച്ചു. പിന്നാലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികള്‍ മധുവിനെ പിടിച്ച് കൊണ്ടുവരുന്നത് കണ്ടെന്നും, രണ്ടാം പ്രതിയോട് മധു അജമലയില്‍ ഉണ്ടെന്ന കാര്യം പങ്കുവെച്ചതൊക്കെ കോടതിയില്‍ സമ്മതിച്ചു. പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *