ഹിജാബ് നിരോധനം: ഹരജികള്‍ സുപ്രീം കോടതി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു

ഹിജാബ് നിരോധനം: ഹരജികള്‍ സുപ്രീം കോടതി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ സ്‌കൂളുകളിയും കോളജുകളിലെയും ഹിജാബ് നിരോധനം സുപ്രീം കോടതി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ഹൈക്കോടതി ശരിവച്ച ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തീരുമാനമെടുക്കാന്‍ കഴിയാതെ വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് അനുകൂലിച്ചും എതിര്‍ത്തും ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചില്‍ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.

കര്‍ണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയില്‍ എത്തിയത്. 10 ദിവസത്തോളം ഈ ഹരജികളില്‍ വാദം കേട്ടു. അതിനു ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാന്‍ശു ധൂലിയയും ഉള്‍പ്പെട്ട ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. കര്‍ണാടക ഹൈക്കോടതി വിധി തള്ളിയ ജസ്റ്റിസ് സുധാന്‍ശു ധൂലിയ അപ്പീലുകള്‍ ശരി വച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ, ഹൈക്കോടതി വിധി റദ്ദാക്കിയത്. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വയ്ുകയാണ് ചെയ്തത്.

ഹിജാബ് വിലക്ക് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. ഈ രീതിയില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് 150 വിദ്യാര്‍ഥിനികള്‍ പഠനം നിര്‍ത്തി ടി.സി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *