ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • കേരളത്തില്‍ മഴ ശക്തമാകും

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തിലെ മഴ സാഹചര്യം മാറുന്നു. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് നാല് ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നലെയും ഇന്ന് രാവിലെയും കനത്ത മഴ ലഭിച്ചു. കോഴിക്കോട്ടെ ഉറുമി പുഴയില്‍ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു.
കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഇന്നലെ കാണാതായി. തിരയില്‍പ്പെട്ട മൂന്ന് പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ വനത്തിനുള്ളില്‍ ശക്തമായ മഴ പെയ്തു. ഉറുമി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാല്‍ കിഴക്കന്‍ മേഖലയിലെ ജനവാസ പ്രദേശത്തൊന്നും മഴയുണ്ടായില്ല. വനത്തില്‍ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളില്‍ വെള്ളം കൂടി.

Share

Leave a Reply

Your email address will not be published. Required fields are marked *