ബലാത്സംഗത്തിന് ശേഷം സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ബലാത്സംഗത്തിന് ശേഷം സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. സഹോദരിമാരെ കെട്ടിത്തൂക്കിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പോലിസ് പറഞ്ഞു. ചോട്ടു, ഹഫീസുല്‍ റഹ്മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടികളെ ചോട്ടു പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍, ജുനൈദ് എന്നിവര്‍ ഇവരെ ബലാത്സംഗം ചെയ്തുവെന്ന് പോലിസ് പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആദ്യം മുതലേ ആരോപിച്ചിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *