ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

  • ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിന് തോല്‍വി

ലണ്ടന്‍: ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസിനെയാണ് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മുന്‍പ് വിദേശകാര്യ മന്ത്രിയായിരുന്നു ഇവര്‍. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം.

2021 മുതല്‍ വിദേശ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായും 2019 മുതല്‍ വനിതാ, തുല്യതാ മന്ത്രിയായും ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ അവര്‍ 2010 മുതല്‍ സൗത്ത് വെസ്റ്റ് നോര്‍ഫോക്കിന്റെ പാര്‍ലമെന്റ് (എം.പി) അംഗമാണ്. പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍ എന്നിവരുടെ കീഴില്‍ വിവിധ കാബിനറ്റ് സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

25ാം വയസില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലിസ് ട്രസ് 2014-ലെ കാബിനറ്റ് പുനഃസംഘടനയില്‍ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി കാമറോണ്‍ കാബിനറ്റിലേക്ക് നിയമിക്കുന്നതിനുമുമ്പ്, ട്രസ് 2012 മുതല്‍ 2014 വരെ പാര്‍ലമെന്ററി അണ്ടര്‍-സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചു

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണ ആദ്യം മുന്‍ ധനമന്ത്രിയായിരുന്ന ഋഷി സുനാക്കിനായിരുന്നു. പിന്നീട് ഇതിന് ഇടിവ് സംഭവിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *