പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയെ ബംഗ്ലാദേശ് ബോര്‍ഡറിന് സമീപത്തുവച്ചു മാഹി പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയെ ബംഗ്ലാദേശ് ബോര്‍ഡറിന് സമീപത്തുവച്ചു മാഹി പോലിസ് അറസ്റ്റ് ചെയ്തു

മാഹി: ജാര്‍ഖണ്ഡ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ബംഗ്ലാദേശ് ബോര്‍ഡറിനടുത്ത വെസ്റ്റ് ബംഗാളിലെ ഗ്രാമത്തില്‍ നിന്നും മാഹി പോലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 26നു ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പള്ളൂര്‍ പോലിസ് സ്റ്റേഷനില്‍ എസ്.ഐ പി.പി ജയരാജ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ബംഗാള്‍ സ്വേദേശി സഞ്ജിത് ഷില്‍ (23) ആണ് പിടിയിലായത്.
മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശത്തില്‍ മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ശേഖറിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് സ്‌പെഷ്യല്‍ ടീമംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്.ഐ, വിനീഷ്‌കുമാര്‍ ധഹെഡ് കോണ്‍സ്റ്റബിള്‍, ശ്രീജേഷ് സി.വി കോണ്‍സ്റ്റബിള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ചയോളം ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സ്ഥലങ്ങളില്‍ പ്രതിക്കായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗ്ലാദേശിനടുത്തുള്ള വെസ്റ്റ് ബംഗാളിലെ ബേട്ടായി എന്ന ഗ്രാമത്തില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് ബംഗാള്‍ കോടതിയില്‍ ഹാജരാക്കി പോണ്ടിച്ചേരിയില്‍ കൊണ്ടുവന്നു. പ്രതിയെ പോണ്ടിച്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തെ പോണ്ടിച്ചേരി എസ്.എസ്.പി ദീപിക ഐ.പി.എസ്, മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് എന്നിവര്‍ അഭിനന്ദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *