ബിഹാറില്‍ നിതീഷ് രാജിവയ്ക്കും; ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പിന്തുണ

ബിഹാറില്‍ നിതീഷ് രാജിവയ്ക്കും; ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പിന്തുണ

പാട്‌ന: ബിഹാറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കും. രാജിക്കായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ നിതീഷ് അനുമതി തേടിയിട്ടുണ്ട്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍.ഡി.എയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിയാണ് രാജി.

ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെ.ഡി.യുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചേക്കും. എം.എല്‍.എമാരുടെ യോഗം ഉച്ചകഴിഞ്ഞ് ചേരും. ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റാണ് ആര്‍.ജെ.ഡിക്കുള്ളത്. 16 സീറ്റുള്ള പ്രതിപക്ഷ നിരക്ക് ജെ.ഡി.യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്‍.ഡി.എ 82 സീറ്റിലേക്കൊതുങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *