നിതീഷ് രാജിവച്ചു; തേജസ്വി യാദവിനൊപ്പം പുതിയ സഖ്യം

നിതീഷ് രാജിവച്ചു; തേജസ്വി യാദവിനൊപ്പം പുതിയ സഖ്യം

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍.ഡി.എയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിട്ടാണ് രാജി. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് നല്‍കി.

ആര്‍.ജെ.ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറി. ഇനി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍ വീണ്ടും ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെ.ഡി.യുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി.

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റാണ് ആര്‍.ജെ.ഡിക്കുള്ളത്. 16 സീറ്റുള്ള പ്രതിപക്ഷ നിരക്ക് ജെ.ഡി.യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്‍.ഡി.എ 82 സീറ്റിലേക്കൊതുങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *