മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫ് ആയി നിയമിച്ചു

മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫ് ആയി നിയമിച്ചു

  • പെന്‍ഷന്‍ മുടങ്ങതിരിക്കാനാണെന്ന് ആരോപണം

തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫായി നിയമിച്ചു. മുഹമ്മദ് റിയാസ്. എന്‍.വി വാസവന്‍, വി. അബ്ദുറഹിമാന്‍ എന്നീ മന്ത്രിമാരുടെ കീഴിലാണ് സ്റ്റാഫുകളെ നിയമിച്ചത്. എന്നാല്‍, നിയമനം വിവാദമായിരിക്കുകയാണ്. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് ഈ നിമയനമെന്നാണ് ആരോപണം. ഒരു വര്‍ഷം എങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.

മൂന്ന് മന്ത്രിമാരുടെയും വകുപ്പുകളില്‍ അഞ്ച് പേരെ വീതമാണ് നിയമിച്ചത്. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി. പുളിക്കനെ മന്ത്രി അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നരെ നിയമിച്ചതോടെയാണിത്. ഇതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം 30 ആയി. നേരത്തെ 25 ആയിരുന്നു.

വി.വി സൈനന്‍, കെ. സവാദ്, സഞ്ജയന്‍ എം.ആര്‍, വിഷ്ണു പി, ജിപിന്‍ ഗോപിനാഥ് എന്നിവര്‍ക്കാണ് മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകാന്‍ സാവകാശം നല്‍കിയിരുന്നു. ജൂലൈ 20 വരെയാണ് സമയം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് 5 പേരെ മാറ്റി നിയമിച്ചിരിക്കുന്നത്. 23നാണ് ഉത്തരവ് പുറത്തിറങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *