നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഇ.ഡിക്കു മുന്‍പില്‍

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഇ.ഡിക്കു മുന്‍പില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി േനാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി. രാവിലെ 11 മണിക്ക് സോണിയഗാന്ധി ഇ.ഡി ഓഫിസില്‍ ഹാജരാകുമെന്നായിരുന്നു സൂചന. എന്നാല്‍, സോണിയ ഗാന്ധി 12 മണിയോടെയാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. സോണിയയെ പാര്‍ട്ടി എം.പിമാരും പ്രവര്‍ത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും അനുഗമിച്ചു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ സോണിയ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നെങ്കിലും ഓഫിസിലെത്താമെന്ന് സോണിയാ ഗാന്ധി അറിയിക്കുകയായിരുന്നു.

ഇതേ സമയം, കോണ്‍ഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇ.ഡി വേട്ടയാടലിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.

കേസില്‍ നേരത്തെ രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് വന്‍ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ. കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാര്‍ച്ചുകളും കൂട്ടം ചേരുന്നതും നിരോധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *