യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ഏഴ് വര്‍ഷം തടവ്

യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ഏഴ് വര്‍ഷം തടവ്

  • ചാലക്കര പുരുഷു

തലശ്ശേരി: ഇരിട്ടി പുന്നാട്ടെ റഫീനയെ വാടകവീട്ടില്‍ അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും. ചെമ്പിലോട് കൊളന്തേരിക്കണ്ടി ഹൗസില്‍ കബീറിനെ(47)യാണ് പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് ജഡ്ജി കെ.ബി വീണ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. പ്രതിയുടെ ആദ്യഭാര്യയാണ് വധശ്രമത്തിനിരയായ റഫീന (39). 2012 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ അഞ്ചിന് പുന്നാട്ടെ വീട്ടില്‍ അതിക്രമിച്ചുകയറി കത്തിവാള്‍കൊണ്ട് കഴുത്തിനും കാല്‍പാദത്തിനും വെട്ടിപ്പരുക്കേല്‍പിച്ചെന്നാണ് കേസ്. വധശ്രമത്തിന് നാലുവര്‍ഷം തടവും 30,000 രൂപ പിഴയും ഗുരുതരമായി പരുക്കേല്‍പിച്ചതിന് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രന്‍ ഹാജരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *