കെ.എസ്.ആര്‍.ടി.സിയില്‍ പണം കിട്ടിയാല്‍ ശമ്പളം; ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ആന്റണി രാജു

കെ.എസ്.ആര്‍.ടി.സിയില്‍ പണം കിട്ടിയാല്‍ ശമ്പളം; ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഏകദേശം 30 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാരുടെ ഇടിവിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. സിംഗിള്‍ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എന്നാല്‍, ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും ധനവകുപ്പില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് ജൂണിലെ ശമ്പളം നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത തിങ്കളാഴ്ച മുതല്‍ കേരത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 15 ജില്ലാ ഓഫിസുകള്‍ മാത്രമാണ് ഉണ്ടാവുക. ജില്ലാ ഓഫിസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ച് ഉത്തരവിറക്കി. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ജില്ലാ ഓഫിസുകളുടെ എണ്ണം കുറച്ചത്. ഈ മാസം 18 മുതല്‍ ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. 167 സൂപ്രണ്ടുമാര്‍, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂണ്‍ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനര്‍വിന്യസിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *