നരേന്ദ്രമോദി രാജ്യത്തിന്റെ മണ്ണും വിണ്ണും പാതാളവും കോര്‍പ്പറേറ്ററുകള്‍ക്ക് പണയം വയ്ക്കുന്നു: ബിനോയ് വിശ്വം എം.പി

നരേന്ദ്രമോദി രാജ്യത്തിന്റെ മണ്ണും വിണ്ണും പാതാളവും കോര്‍പ്പറേറ്ററുകള്‍ക്ക് പണയം വയ്ക്കുന്നു: ബിനോയ് വിശ്വം എം.പി

കോഴിക്കോട്: രാജ്യത്തിന്റെ മണ്ണും വിണ്ണും പാതാളവും വന്‍കിട കോര്‍പ്പറേറ്ററുകള്‍ക്ക് പണയം വയ്ക്കുന്ന ജോലിയാണ്‌ മോദി ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. പരസ്യങ്ങളിലൂടെ മോദി ജനങ്ങളെ കബളിപ്പിക്കുകയാണ്. കല്ല് വച്ച കള്ളമാണ് പ്രചിപ്പിക്കുന്നത്. ഓരോ കുടുംബത്തിലും മോദിയുണ്ടെന്നാണ് പ്രചരണം. വിശ്വാസങ്ങളെയും കുടുംബങ്ങളെയും മനുഷ്യബന്ധങ്ങളെയും ഭക്ഷണം പോലും വേര്‍തിരിക്കുന്ന വംശീയ രാഷ്ട്രീയത്തിന്റെ  രൂപത്തിലാണ് ഇന്ത്യന്‍ ജനതയില്‍ മോദിയുള്ളത്‌.

മതത്തെ മതഭ്രാന്താക്കി മനുഷ്യരെ ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ വലിയ കോര്‍പറേറ്റ് കൊള്ളക്കാരാണ്. വിലക്കയറ്റം, പട്ടിണി, തൊഴിലില്ലായ്മ, ശിശുമരണം, ഗര്‍ഭിണികളുടെ വിളര്‍ച്ച മൂലമുണ്ടാകുന്ന മരണം ഇതിലെല്ലാം മോദിയുടെ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇങ്ങനെ പോയാല്‍ മതങ്ങളില്‍ എത്രകാലം ദൈവം ബാക്കിയുണ്ടാവും. മുതലാളിത്തം പരിചയപ്പെടുത്തുന്ന പുതിയ ദൈവമാണ് ലാഭം, പുതിയ മതമാണ് ആര്‍ത്തി, അതിന്റെ ദേവാലയമാണ് കമ്പോളം. ഭാവിയില്‍ മതം ഉള്ളില്ലാത്ത തോടായി മാറും. മതബോധത്തെ മാനിക്കും. മതഭ്രാന്തിനെ മാനിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിനെ പോലെ അപകടകാരികളാണ് മുസ്‌ലിം വര്‍ഗീയ കക്ഷികളായ എസ്.ഡി.പി.ഐയും പോപുലര്‍ ഫ്രണ്ടും. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തൊഴിലാളി വര്‍ഗം തിരിച്ചറിയണം. എ.ഐ.ടി.യു.സിക്ക് തൊഴിലാളി വിഷയങ്ങളില്‍ രണ്ടു മുഖമില്ല. ഓള്‍ കേരള ഇന്‍ഡസ്
മോട്ടോഴ്‌സ്‌ എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) നാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിങ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *