നികേഷ് കുമാര്‍ ആരാണെന്ന് എനിക്കറിയില്ല, യാത്രാവിലക്ക് നീക്കാന്‍ സഹായിക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു: സ്വപ്‌ന സുരേഷ്

നികേഷ് കുമാര്‍ ആരാണെന്ന് എനിക്കറിയില്ല, യാത്രാവിലക്ക് നീക്കാന്‍ സഹായിക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു: സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വപ്‌നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്ത് വിട്ടു. മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ ആരാണെന്ന് അറിയില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. യാത്രാ വിലക്ക് നീക്കാന്‍ സഹായിക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നെന്നും അവര്‍ വ്യക്തമാക്കി. ‘എന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാര്‍ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല,’ സ്വപ്ന പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലന്‍സ് വിട്ടയയ്ക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞത്. ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്. പാലക്കാടുള്ള സ്വപ്നയുടെ ഓഫിസിന് മുന്നില്‍ വെച്ചാണ് ശബ്ദരേഖ പുറത്ത് വിട്ടത്.

ഷാജ് കിരണിന്റെ നാടകം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഓഡിയോ പുറത്തുവിടുന്നതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. ഷാജിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വപ്‌ന ആവര്‍ത്തിച്ചു. പിന്നീട് ശിവശങ്കറിന്റെ ആത്മകഥ വന്നതിന് ശേഷമാണ് പരിചയം പുതുക്കിയതെന്നും സ്വപ്‌ന പറഞ്ഞു. കോടതിയില്‍ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോള്‍ കളിച്ചത് ആരോടാണെന്ന് അറിയാമോ?

അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തില്‍ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. ഷാജ് പറഞ്ഞ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചപ്പോഴാണ് താന്‍ ഷാജിനെ വിളിച്ചതെന്നും സ്വപ്‌ന പറഞ്ഞു. താന്‍ എച്ച്.ആര്‍.ഡി.എസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയില്‍ താന്‍ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *