‘സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: യു.ഡി.എഫിനും പങ്ക്, അന്വേഷണം വേണം’

‘സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: യു.ഡി.എഫിനും പങ്ക്, അന്വേഷണം വേണം’

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിേരയുള്ള ആരോപണങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. സംഭവത്തില്‍ യു.ഡി.എഫിനും പങ്കുണ്ട്. അതുകൊണ്ടാണ് ആരോപണം വന്നതിന് പിന്നാലെ അവര്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളെല്ലാം സ്വപ്‌ന നേരത്തെ പറഞ്ഞിട്ടുള്ളതാണ്. മാധ്യമങ്ങള്‍ അവസരം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി മാഫിയ പ്രവര്‍ത്തകര്‍ വീണ്ടും വരുന്നത്. ഇതിന് ഒരു അറുതിവരുത്താന്‍ വേണ്ട ഇടപെടല്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ തന്നെ മാധ്യമങ്ങളില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരേ നടക്കുന്ന മാഫിയ ഭീകര പ്രവര്‍ത്തനമാണെന്നും ജയരാജയന്‍ പറഞ്ഞു.

അതേസമയം താന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. തന്റെ മൊഴിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു അജണ്ടയുമില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്നമില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *